കളിയിൽ നിന്നും കൊലപാതകത്തിലേക്കുള്ള ദൂരം വില്ലന് രക്തത്തിൽ പങ്കില്ല
എ. സെബാസ്റ്റ്യൻ
കരുവെച്ച കളിയിൽ നിന്നും ക്രിക്കറ്റിലേക്ക് കൂട്ടി കൊണ്ട് പോകുവാൻ ശ്രമിച്ചെങ്കിലും അവിടെ നിന്നും ഒളിച്ചു കളിയിലേക്ക് മാറുകയും ഒളിക്കുമ്പോൾ ആദിമവാസികൾ കളം കൈയ്യടക്കുകയും വേടനെ വേട്ടയിലേക്ക് പ്രേരിപ്പിക്കുന്ന വേടത്തിയിലൂടെ മുന്നോട്ട് പോകുമ്പോൾ മക്കളുടെ വിശപ്പിനെ പ്രതി ഗാന്ധിജിയുടെ അഹിംസ തത്വത്തിൽ നിന്നും വ്യതിചലിച്ചു കൊണ്ട് മാനിനെ അമ്പെയ്ത് വീഴ്ത്തുവാൻ ഒരുങ്ങുമ്പോൾ മുല കുടിക്കുന്ന മാൻ കുഞ്ഞിനെ കാണുകയും ആ ഉദ്യമത്തിൽ നിന്നും പിൻ വാങ്ങുവാൻ ആവത് പരിശ്രമിക്കുമ്പോൾ വേടത്തി മകളുടെ വിശപ്പിനെ പ്രതി പ്രലോഭിപ്പിക്കുകയും ഗതികെട്ട് അമ്പെയ്ത് മാമുനിയിൽ അമ്പ് തറക്കുകയും മുനിയുടെ കൈയിലുള്ളത് അവർക്ക് നൽകാറുള്ളത് എന്ന് പറയുമ്പോൾ വേട്ട നിഷ്ഫലമാവുകയും പശ്ചാത്താപം കടന്ന് വരികയും ചെയ്യുമ്പോഴാണ് നാടകം തുടരുന്നത്. വേട്ടയാടുമ്പോൾ ഭരണികളിൽ നിറയ്ക്കുന്ന കല്ലുകൾ നിക്ഷേപിക്കുമ്പോൾ നിറയുന്നത് മാനവികതയുടെ നീതിയല്ല. ഭക്ഷണം ലഭിച്ചില്ല എന്ന് മാത്രമല്ല. ഹിംസയുടെ ദൂഷ്യവശം തിരിച്ചറിയുകയും ചെയ്യുന്നിടത്ത് നിന്നും കൊലപാതകത്തിലേക്കുള്ള ദൂരമാണ് നാടകം പറയുന്നത്. എന്തിനും ഏതിനും യുക്തി വെടിഞ്ഞ് താൻ കേട്ട് പഴകിയ വിശ്വാസം അടിച്ചേൽപിക്കാൻ ശ്രമിക്കുന്നിടത്താണ് മതത്തിൻ്റെ പേരിൽ തർക്കം തുടങ്ങുകയും താൻ വിശ്വസിക്കുന്നതിൽ അടിയുറക്കുക മാത്രമല്ല. അണു കിട വ്യതിചലിക്കാൻ അനുവദിക്കാതെ പ്രതിരോധിക്കുന്നിടത്താണ് അക്രമം പുലരുന്നതും. നിശ്ചലമാകുന്നതും. ചോദ്യങ്ങൾ ചോദിക്കാൻ കെൽപ്പില്ലാതെ ചരിത്രത്തെ നിശ്ചലമാക്കി കൊണ്ട് യുക്തിയും ബുദ്ധിയും വെടിഞ്ഞ് കുഴലൂത്തുകാരനായി തീരുന്നിടത്താണ് മരണം സംഭവിക്കുന്നത്. ഈ നാടകം സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമായി കൂട്ടിച്ചേർക്കുമ്പോഴാണ് മനുഷ്യൻ വേണോ അതോ വിശ്വാസം മതിയോ എന്ന ചോദ്യം ഉയർന്ന് വരുന്നത്. സംസ്കൃത യൂണിവേഴ്സിറ്റിയുടെ കൂത്തമ്പലം വിട്ട് ഓപ്പൺ എയറിൽ കാടിൻ്റെ വന്യത ഉപയോഗപ്പെടുത്തിക്കൊണ്ട് കീർത്തന എന്ന നാടക സംവിധായക നാടകം അവതരിപ്പിക്കുമ്പോള്‍ അത് ഹൃദയം തൊടുന്ന അവസ്ഥയിലേക്കെത്തുന്നത്. സാറ്റ് കളിയിൽ നിന്നും വേട്ടയിലേക്കുള്ള ദൂരമാണ് ഇന്ന് ഉയർത്തുവാൻ ശ്രമിക്കുന്ന വർണ്ണ രാഷ്ട്രീയമെന്ന് ചങ്കിൽ തറയ്ക്കുന്ന വിധത്തിൽ പറയുന്നിടത്താണ് നാടകം പ്രേക്ഷകരിലേക്ക് എത്തുന്നത്.